തിരുവനന്തപുരം – തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ അനുഭവിച്ചത് നരകയാതനയെന്ന് രണ്ട് ദിവസത്തോളം ലിഫിറ്റിനുള്ളില്‍ കുടുങ്ങിയ രവീന്ദ്രന്‍. ശനിയാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ രവീന്ദ്രന്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു. ഭീതി ഇപ്പോഴും മാറിയിട്ടില്ല. ലിഫ്റ്റിനുള്ളിലെ ഫോണില്‍ വിളിച്ചു നോക്കിയിട്ടും ആരും സഹായത്തിനെത്തിയില്ല. അലാം പലവട്ടം അടിച്ചിട്ടും ആരുമെത്തിയില്ല. ഒരുപാട് സമയം ലിഫ്റ്റില്‍ തട്ടി വിളിച്ചു നോക്കിയെങ്കിലും രണ്ട് ദിവസം ആരും നോക്കിയില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഫോണ്‍ നിലത്ത് വീണ് പൊട്ടി തകരാറിലായിരുന്നു. മരണഭയം കാരണം ലിഫ്റ്റിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തേണ്ടിവന്നെന്നും രവീന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group