Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്‌കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
    • ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
    • പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
    • അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കളെന്ന് ചേര്‍ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    സഹായിച്ചതും അഭയം തന്നതും എൻ.എസ്.എസ്; ആര് വിചാരിച്ചാലും ബന്ധം മുറിച്ചുമാറ്റാനാവില്ലെന്ന് ചെന്നിത്തല

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌02/01/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സമുദായങ്ങൾ തമ്മിൽ പിണങ്ങണമെന്ന് പറയുന്നവർക്ക് എൻ.എസ്.എസിനോട് പിണക്കവും പരിഭവവുമുണ്ടാകാം, അവരോട് നമുക്ക് സഹതപിക്കാമെന്നും ചെന്നിത്തല

    കോട്ടയം: മതനിരപേക്ഷതയുടെ ബ്രാൻഡ് ആണ് എൻ.എസ്.എസ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് ഉയർത്തിപ്പിടിക്കാൻ ജനറൽസെക്രട്ടറി സുകുമാരൻ നായർക്ക് കഴിയുന്നുണ്ടെന്നും രാഷ്ട്രീയ രംഗത്ത് ഇടപെടേണ്ട സമയത്തെല്ലാം എൻ.എസ്.എസ് ഇടപെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. താനും എൻ.എസ്.എസുമായുള്ള ആത്മബന്ധം ആര് വിചാരിച്ചാലും മുറിച്ചു മാറ്റാനാവില്ലെന്നും മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യവെ ചെന്നിത്തല വ്യക്തമാക്കി.

    മന്നത്തിന്റെ കയ്യിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരൻ നായരുടെ കൈയിലുണ്ട്. എൻ.എസ്.എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതാണ് ആ വടി. ആവശ്യമായ ഘട്ടങ്ങളിൽ ജി സുകുമാരൻ നായർ ഇടപെടുന്നത് ആശാവഹമാണ്. അതിൽനിന്ന് തന്നെപ്പോലുള്ളവർക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ ജീവിതത്തിലെ സൗഭാഗ്യമായ കാര്യമാണ്. രാജിവ് ഗാന്ധി മുതൽ കെ കരുണാകരൻ വരെയുള്ള ഉജ്വല നേതൃത്വം ഉദ്ഘാടനം ചെയ്ത വേദിയിൽ തനിക്ക് ഒരവസരം കിട്ടിയതിൽ എൻ.എസ്.എസിനോടും ജനറൽ സെക്രട്ടറിയോടും പൂർണമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. സമുദായങ്ങൾ തമ്മിൽ പിണങ്ങണമെന്ന് പറയുന്നവർക്ക് എൻ.എസ്.എസിനോട് പിണക്കമുണ്ടാകാം, പരിഭവം ഉണ്ടാകാം. അവരോട് നമുക്ക് സഹതപിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

    കോളജ് പഠനകാലം മുതലാണ് എൻ.എസ്.എസുമായി താൻ ബന്ധപ്പെടുന്നത്. എസ്.എസ്.എൽ.സിക്ക് തനിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാർക്കിന്റെ കുറവുണ്ടായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജിൽ ഉപരിപഠനത്തിന് അപേക്ഷ നൽകിയെങ്കിലും റാങ്ക് ലിസ്റ്റിൽ അഞ്ചാമനായിരുന്നു. ഈ സമയത്ത് താൻ കെ.എസ്.യു പ്രവർത്തകനുമായിരുന്നു. ഈ കോളജിൽ പഠിച്ചാൽ അവിടുത്തെ അന്തീരിക്ഷം തകർക്കുമെന്ന് ആരോ എനിക്കെതിരേ ഊമക്കത്ത് അയച്ചു. അങ്ങനെ കോളജിൽ തനിക്ക് പ്രവേശനം നിഷേധിച്ചു. മറ്റൊരിടത്തും അപേക്ഷ കൊടുത്തിരുന്നില്ല.

    ഒടുവിൽ അച്ഛൻ എന്നെയും കൂട്ടി എൻ.എസ്.എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവർ അപേക്ഷ വാങ്ങി പ്രവേശനം തന്നു. തന്നെ സഹിയിച്ചതും തനിക്ക് അഭയം തന്നതും എഎൻ.എസ്.എസായിരുന്നു. ആ ബന്ധം ആര് വിചാരിച്ചാലും മുറിച്ചുമാറ്റാനാവില്ല. അവിടെ നിന്നാണ് തന്റെ പൊതുജീവിതം ആരംഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    എൻ.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തെ കരുത്തോടെ നയിക്കുന്ന, നിലപാടുകളിൽ അചഞ്ചലമായി നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ആളാണ് സുകുമാരൻ നായർ. കേരളം കണ്ട ഏറ്റവും വലിയ വിപ്ലകാരികാരിയാണ് മന്നത്ത് പത്മനാഭനെന്നും ചെന്നിത്തല പറഞ്ഞു.

    സ്വന്തം സമുദായത്തിനൊപ്പം ഇതര സമുദായങ്ങളെയും ഇതര മതവിശ്വാസങ്ങളെയും ചേർത്തുപിടിക്കുന്നതായിരുന്നു മന്നത്തിന്റെ ശക്തി. മതസൗഹാർദ്ദത്തിന്റെ ഉജ്വലമായ പ്രതീകങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്നതായിരുന്നു എൻഎസ്.എസ് നിലപാട്. എൻ.എസ്.എസ് സമൂഹത്തിന് നല്കുന്ന ശക്തിയും ചൈതന്യവും ചെറുതല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

    11 വർഷത്തെ പിണക്കത്തിന് ശേഷമാണ് ചെന്നിത്തല പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്. ചെന്നിത്തലയെ ക്ഷണിച്ചതിന് എതിരേ ഒരു വിഭാഗം രംഗത്തുവന്നെങ്കിലും അതെല്ലാം അവഗണിച്ചാണ് എൻ.എസ്.എസ് നേതൃത്വം ആവേശപൂർവം ചെന്നിത്തലയെ വരവേറ്റത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mannam Jayanthi NSS Ramesh Chennithala
    Latest News
    ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്‌കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
    02/06/2025
    ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
    02/06/2025
    പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
    02/06/2025
    അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    02/06/2025
    ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കളെന്ന് ചേര്‍ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version