ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവിനാണ് വധശിക്ഷ. മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.