Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • അഞ്ചു ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിൽ
    • ഹജ് തട്ടിപ്പ്: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
    • വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    • ചാര്‍മിനാറിന് സമീപം തീപിടിത്തം, 8 പേര്‍ മരിച്ചു
    • എഫ്.എ കപ്പും തോറ്റു; സിറ്റിക്ക് ഈ സീസണിൽ ട്രോഫിയില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    അടിവസ്ത്രത്തിലെ രക്തക്കറ എങ്ങനെ വന്നു? ഇൻക്വസ്റ്റ് റിപോർട്ടുയർത്തി സർക്കാറിനെതിരേ നവീൻ ബാബുവിന്റെ കുടുംബം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌08/12/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • കേസിലെ അന്വേഷണം തുടക്കം മുതലെ ശരിയായ ദിശയിലല്ലെന്നും ഒരു പ്രതി മാത്രമല്ല ഇതിലുള്ളതെന്നും ആവർത്തിച്ച് നവീൻ ബാബുവിന്റെ ബന്ധുക്കൾ.

    പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന സംസ്ഥാന സർക്കാറിന്റെ സത്യവാങ് മൂലത്തിന് പിന്നാലെ ദുരൂഹതകൾ ആവർത്തിച്ച് ബന്ധുക്കൾ രംഗത്ത്. കേസിലെ അന്വേഷണം തുടക്കം മുതലെ ശരിയായ ദിശയിലല്ലെന്നും ഒരു പ്രതി മാത്രമല്ല ഇതിലുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു.

    ഒന്നിലധികം പേർ നവീൻ ബാബുവിന്റെ മരണത്തിൽ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇൻക്വസ്റ്റ് റിപോർട്ട് അടക്കം ബന്ധുക്കൾ എടുത്തുദ്ധരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ പറഞ്ഞു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റു പരിക്കുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപോർട്ട് പറയുമ്പോൾ, പിന്നെ എങ്ങനെയാണ് അടിവസ്ത്രത്തിൽ രക്തക്കറ വന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളൊന്നും വിശദീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.

    ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല. ശാസ്ത്രീയ അന്വേഷണം നടത്തിയില്ലെന്ന് അതുകൊണ്ട് തന്നെ വ്യക്തമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തിൽ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നുവെന്ന് പറയേണ്ടത് പോലീസിന്റെ ബാധ്യതയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണ്.

    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90

    അന്വേഷണം തുടക്കം മുതലെ ശരിയായ ദിശയിലല്ല. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്. ഒന്നിലധികം പേർ നവീൻ ബാബുവിന്റെ മരണത്തിൽ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അഡ്വ. അനിൽ പി നായർ പ്രതികരിച്ചു.

    നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മരണം കൊലപാതകമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയത്. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂർണ്ണമായും തള്ളിയാണ് സർക്കാർ സത്യവാങ്മൂലം. തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. മൃതശരീരത്തിൽ മറ്റ് മുറിവുകൾ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‌സിക് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് എത്താൻ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റാണ് തുടങ്ങിയ വാദങ്ങളാണ് സർക്കാർ കോടതിയെ അറിയിച്ചത്.

    ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപോർട്ടിലാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന പരാമർശമുള്ളത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്.ഐ.ആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. ഈ വാദം തെറ്റാണെന്നാണ് ഇൻക്വസ്റ്റ് റിപോർട്ടിലൂടെ പുറത്ത് വന്നതെന്നാണ് നവീൻ ബാബുവിന്റെ കുടുംബം പറയുന്നത്. അതേപോലെ കേസിന്റെ ഓരോ ഘട്ടത്തിലും ഇരയ്ക്കു നീതി ലഭിക്കാതിരിക്കാനും പ്രതികൾക്കു രക്ഷപ്പെടാനും പഴുതുകൾ നൽകുംവിധത്തിലായിരുന്നു പോലീസ് ഇടപെടലെന്നും അക്കമിട്ട് കുടുംബം വ്യക്തമാക്കുന്നു. ഈമാസം 12-നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുക. കേസിലെ ഏക പ്രതിയായ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യയിപ്പോൾ ജാമ്യത്തിലാണുളളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    adm death CBI enquiry naveen babu family
    Latest News
    അഞ്ചു ലക്ഷത്തിലേറെ ഹാജിമാർ പുണ്യഭൂമിയിൽ
    18/05/2025
    ഹജ് തട്ടിപ്പ്: അഞ്ചു പ്രവാസികൾ അറസ്റ്റിൽ
    18/05/2025
    വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകൾ റിയാദിൽ
    18/05/2025
    ചാര്‍മിനാറിന് സമീപം തീപിടിത്തം, 8 പേര്‍ മരിച്ചു
    18/05/2025
    എഫ്.എ കപ്പും തോറ്റു; സിറ്റിക്ക് ഈ സീസണിൽ ട്രോഫിയില്ല
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version