സംസ്ഥാന ബജറ്റിലെ പ്രധാന നിർദേശങ്ങൾ:
തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ വികസനം.
പാതയോരത്ത് ഇ വി ചാർജിങ് സ്റ്റേഷനുകൾ, സൈക്ലിങ് പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയവ സ്ഥാപിക്കും.
കോവളം നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍
കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കും,
2026ഓടെ പൂര്‍ത്തിയാക്കും.
500 കോടി രൂപ കിഫ്ബി വഴി.
കൊല്ലത്ത് ഐ ടി പാർക്ക്. റോഡുകൾക്ക് 3061 കോടി. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി, 15980.41 കോടി രൂപയാണ് പുതിയ വിഹിതം.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ 39223 നല്‍കിയത് കോടി രൂപ.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി.
മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതം 15205 കോടി
15980.49 കോടിയായി ഉയര്‍ത്തി.
കാരുണ്യ പദ്ധതിക്ക് 700 കോടി. ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീടുകൾ കൂടി പൂർത്തിയാക്കും. സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിലെ അനർഹരെ കണ്ടെത്തും.
തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ്.
കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി
നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും. അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും.
തിരുവനന്തപുരം മെട്രോ
പ്രാരംഭ നടപടികൾ ഈ വർഷം തുടങ്ങും.
മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി
ആദ്യ ഘട്ട സഹായമായി 750 കോടി
സി എം ഡി ആര്‍ എഫ് ,സി എസ് ആർ, എസ് ഡി എം എ, കേന്ദ്രഗ്രാന്‍റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് എന്നിവ ഉപയോഗിക്കും.
അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി.
ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു.
വിദേശ രാജ്യങ്ങളിൽ ലോക കേരള കേന്ദ്രങ്ങൾ
പ്രാഥമികമായി 5 കോടി
വിനോദ സഞ്ചാരവും താമസ സൗകര്യം ഉള്‍പ്പെടെ കേരളത്തിന്‍റെ പരിച്ഛേദം ഉറപ്പാക്കും.
തീക്ഷ്ണമായ സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് കെ എൻ ബാലഗോപാൽ.
പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി.
സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ പുതിയ പദ്ധതി.