കൊച്ചി: ബാർ ഉടമകളും സർക്കാരും തമ്മിൽ ധാരണയുണ്ടെന്നും പുറത്ത് വന്ന സംഭാഷണം അതിന് തെളിവാണെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 29 ബാറുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്ന് അത് ആയിരത്തിലേറെയാക്കി പിണാറായി സർക്കാർ വർധിപ്പിച്ചുവെന്നും സുധീരൻ പറഞ്ഞു.
സർക്കാരിന്റെ മദ്യനയത്തിൽ അടിമുടി മാറ്റം വരുത്തണം. ഒരു കാരണവശാലും ഐടി പാർക്കുകളിൽ മദ്യത്തിന് അനുമതി നൽകാൻ പാടില്ലെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group