Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നാവിക സേനക്ക് തടസം പുഴയിലെ കലക്ക വെള്ളം, തെളിയാതെ പുഴ വെള്ളം

    ഉദിനൂർ സുകുമാരൻBy ഉദിനൂർ സുകുമാരൻ23/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അങ്കോള (ഉത്തര കർണ്ണാടക): അർജുനെ തിരയുന്നതിന് നാവിക സേനക്ക് തടസ്സമാകുന്നത് ഗംഗാവലി പുഴയിലെ കലക്കവെള്ളം. ഷിരൂരിൽ മൂന്ന് തവണയായി നടന്ന മലയിടിച്ചിലിൽ മണ്ണും പാറക്കഷണങ്ങളും ഒഴുകിയെത്തി പതിച്ചത് ഗംഗാവലി പുഴയിലാണ്. ടൺ കണക്കിന് ചെമ്മണ്ണും ചേടി കലർന്ന ചെളിയും പതിച്ചതോടെ പുഴയുടെ നിറം മാറി. കിലോമീറ്ററുകൾ ദൂരത്തിൽ മണ്ണ് വീണതിനാൽ എട്ട് ദിവസമായിട്ടും പുഴയിലെ വെള്ളം തെളിഞ്ഞിട്ടില്ല.

    കാർവാർ നേവൽ ബേസിൽ നിന്നുള്ള രണ്ട് യൂണിറ്റ് വിദഗ്ധ സംഘം ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന് എത്തിയിട്ടുണ്ട്. എന്നാൽ കലക്കവെള്ളം കാരണം ഒന്നും ലൊക്കേറ്റ് ചെയ്യാൻ പറ്റുന്നില്ലെന്ന് കമാന്റർ അതുൽ പിള്ള പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മികച്ച സ്കൂബ ഡൈവേഴ്സും അത്യാധുനിക സംവിധാനങ്ങളും ഷിരൂരിൽ ഉണ്ടെങ്കിലും കലക്കവെള്ളവും അടിയൊക്കും തിരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നു. വെള്ളത്തിനടിയിൽ നിന്ന് ഡാറ്റ ശേഖരിക്കുന്ന സോണാർ സിസ്റ്റം ഇവരുടെ കൈയിലുണ്ട്. ലൊക്കേഷൻ കണ്ടെത്തിയ സ്ഥലത്ത് ഡൈവേഴ്സ് വെള്ളത്തിൽ ഇറങ്ങിയിട്ടും അടിഭാഗത്തെ ദൃശ്യങ്ങൾ ഒന്നും വ്യക്തമാകാത്തതിനാൽ തിരിച്ചു കയറി.

    അതിനിടെ അർജുനെ കാണാതായ വിവരവും തിരച്ചിലിന് എത്തേണ്ട വിവരവും അടങ്ങുന്ന കത്ത് ഉത്തര കന്നഡ ജില്ലാ ഭരണകൂടം നേവിക്ക് നൽകുന്നത് 19 ന് ആയിരുന്നു എന്ന് അറിവായി. 16 ന് രാവിലെ 8.45 ന് ദുരന്തം നടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് അർജുനെ തിരയാൻ സർക്കാർ നേവിയുടെ സഹായം തേടിയതെന്ന് വ്യക്തം.16ന് ടാങ്കർ ലോറി കാണാതായെന്നും 17 ന് വാഹനങ്ങൾ കാണാതായെന്നും മാത്രമാണ് നേവിയെ ധരിപ്പിച്ചത്. 19 ന് അർജുനെയും ലോറിയെയും തിരയാനാണ് രണ്ട് വിദഗ്ധ ഗ്രൂപ്പിനെ അയച്ചതെന്നും കമാന്റർ അതുൽ പിള്ള പറയുന്നു. ഗംഗാവലി പുഴ കടലിൽ ചേരുന്ന ഏഴ് കിലോമീറ്റർ അകലെയുള്ള അഴിമുഖം കേന്ദ്രീകരിച്ചും നാവിക സേന ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arjun River
    Latest News
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.