ലക്‌നൗ– മകന്റെ പ്രതിശുത വധുവുമായി പിതാവ് ഒളിച്ചോടിയെന്ന് പരാതി. ആറു മക്കളുടെ പിതാവായ ശക്കീലിനെതിരെ(45) ഭാര്യ ഷബാന നല്‍കിയ പരാതിയില്‍ രാംപൂര്‍ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകനുമൊത്ത് പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചതും പിതാവാണ്. ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി വീഡിയോ കോള്‍ വഴി നിരന്തരം സംസാരിക്കാറുണ്ടായിരുന്നെന്ന് ഭാര്യ ഷബാന പറഞ്ഞു. ഭര്‍ത്താവിന്റെയും മകന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെയും ബന്ധത്തെക്കുറിച്ച് സംശയം ഉന്നയിച്ച തന്നെ മര്‍ദിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പതിനഞ്ച് വയസുകാരനായ മകനോട് ഇക്കാര്യ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ കണ്ടപ്പോൾ ബോധ്യപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് മകൻ പറഞ്ഞെന്നും ഷബാന പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി വീട്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും സ്വര്‍ണവും കൊണ്ടാണ് ഗൃഹനാഥന്‍ ഒളിച്ചോടിയത്. പിതാവിന്റെ ബന്ധത്തെക്കുറിച്ച് അറിയാവുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇവരെ സഹായിച്ചിട്ടുണ്ടെന്നും മകന്‍ ആരോപിച്ചു. മകന്റെ വിവാഹവും മറ്റാരുടെയും സമ്മതമില്ലാതെയാണ് ഭര്‍ത്താവ് നിശ്ചയിച്ചത്. വിവാഹത്തെ എതിര്‍ത്തപ്പോഴും തന്നെ ഭര്‍ത്താവ് മര്‍ദിച്ചതായി ഭാര്യ പോലീസിനോട് പറഞ്ഞു