Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    • ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    • പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ഐക്യരാഷ്ട്രസഭയില്‍ ജമ്മുകശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2025 India World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    UN Meetig
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ഐക്യരാഷ്ട്രസഭയിൽ ജമ്മുകശ്മീരിന്റെ മേലുള്ള പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ വിമർശിച്ചു. അനാവിശ്യവും നിയമവിരുദ്ധവുമായ അവകാശമാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്നത്, ജമ്മുകശ്മീരിൽ കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിയാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.

    ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിയണമെന്ന് പാകിസ്ഥാന്‍ ആവിശ്യപ്പെട്ടത്. യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷ് പാകിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തെ തള്ളിക്കളഞ്ഞു. ജമ്മുകശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു, അത് ഇപ്പോഴും, എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന്റെ മേലിലുള്ള പാകിസ്ഥാന്റെ അനാവശ്യമായ അവകാശവാദങ്ങള്‍ ശ്രദ്ധിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുന്നു. ഇത്തരം ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയോ നിയമവിരുദ്ധ അവകാശങ്ങളെ സാധൂകരിക്കുകയോ ചെയ്യില്ലെന്ന് ഹരീഷ് പറഞ്ഞു.

    കഴിഞ്ഞ ആഴ്ച ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു. ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം. പാകിസ്ഥാന്‍ പ്രതിനിധികള്‍ അവരുടെ സൈനിക ഭീകരവാദ സമുച്ചയം കൈമാറിയ നുണകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Jammu and Kashmir Pakisthan
    Latest News
    ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    17/05/2025
    ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    17/05/2025
    പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    16/05/2025
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version