Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 28
    Breaking:
    • വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ഗാസയില്‍ വംശഹത്യ തുടരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
    • റിയാദ് മെട്രോക്ക് ഗിന്നസ് റെക്കോര്‍ഡ്
    • വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ചു; ആറു പേര്‍ക്കെതിരെ നിയമ നടപടി
    • മസാജ് സെന്ററില്‍ അനാശാസ്യം; പ്രവാസി അറസ്റ്റില്‍
    • ഫിഫ ലോകകപ്പ് 2026: ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ, ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം ഡിസംബർ 11-ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    സമൂഹ മാധ്യമം ഇന്ന് താർക്കികരുടെ സൈനിക താവളമായി മാറി; ഇ. സന്തോഷ് കുമാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/11/2025 UAE Gulf literature 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– സമൂഹ മാധ്യമം ഇന്ന് താർക്കികരുടെ സൈനിക താവളമായി മാറിയെന്ന് പ്രമുഖ എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ്‌ കുമാർ. ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ‘ഇ. സന്തോഷ്‌ കുമാർ: ടെല്ലിങ്ങ് സ്റ്റോറീസ് ദാറ്റ് മാറ്റർ’ എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. വാദിച്ച് ജയിക്കാനാണ് എല്ലാവരുടെയും ശ്രമം. ഞാൻ മാത്രം ശരി. എന്‍റെ മതം എന്‍റെ ജാതി എന്‍റെ പാർട്ടി മാത്രം ശരി എന്ന കാഴ്ചപ്പാടാണ് ഇത്തരം താർക്കികർക്കുള്ളത് എന്നും സന്തോഷ്‌ കുമാർ കൂട്ടിചേർത്തു.അപരന്‍റെ മതത്തിൽ, ജാതിയിൽ, കുപ്പായത്തിൽ താൻ ജനിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ലോകത്തുള്ളൂയെന്നും സന്തോഷ്‌ കുമാർ ചൂണ്ടികാട്ടി.

    അവാർഡ് കൊടുക്കുന്നത് സംബന്ധിച്ച് സാഹിത്യ അക്കാഡമിക്കും ജൂറിക്കും കൃത്യമായ ധാരണ വേണമെന്നും ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
    ഏത് എഴുത്തുകാരനാണ് അവാർഡ് കൊടുക്കുന്നത് എന്നതു സംബന്ധിച്ചും, ഏതു പുസ്തകമാണ് അവാർഡിന് അർഹമായത് എന്നതു സംബന്ധിച്ചും സാഹിത്യ അക്കാഡമിക്കും ജൂറിക്കും കൃത്യമായ ധാരണ വേണമെന്നും ജനപ്രിയ സാഹിത്യകാരന്മാർക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാർഡുകൾ കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും സന്തോഷ്‌കുമാർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എഴുത്തുകാരൻ എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ പദവിയെന്ന് ‘തപോമയിയുടെ അച്ഛൻ’ എന്ന പുസ്തകത്തിന്‍റ കഥാകാരൻ പറഞ്ഞു.
    കഥയുടെ പേരിൽ അറിയപ്പെടുക എന്നതാണ് പ്രധാനം. എഴുത്തുകാരൻ നിർണയിക്കപ്പെടുന്നത് എഴുത്തുകൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തകരോട് ബഹുമാനമുണ്ട്. എന്നാൽ, എഴുത്തുകാരൻ സൂക്ഷ്മ രാഷ്ട്രീയം എഴുതുകയാണ് വേണ്ടത് എന്നും സന്തോഷ് കുമാർ നിലപാട് വ്യക്തമാക്കി.

    എഴുത്തിൽ ഒരു വലിയ ജനാധിപത്യ ഇടമുണ്ട്. ആർക്ക് വേണമെങ്കിലും എഴുതാം. അവനവൻ എഴുതുന്നതാണ് ആദ്യമായി വായിക്കുന്നതെന്ന നില വന്നാൽ ബുദ്ധിമുട്ടാകും. എന്നാൽ, പോലും നമുക്ക് ആരെയും പരിഹസിക്കാൻ പറ്റില്ല. മലയാളത്തിൽ മികച്ച കഥകൾ എഴുതുന്ന ചെറുപ്പക്കാർ ഉണ്ടെന്നും അവർക്ക് സന്ദേശം നൽകേണ്ട കാര്യമില്ലെന്നും സന്തോഷ് കുമാർ ചൂണ്ടികാട്ടി. അവരെ മനസിലാക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇന്നത്തെ കാലഘട്ടത്തിൽ എഴുത്തിന്‍റെ പൂർണ ഉത്തരവാദിത്വം എഴുത്തുകാരനു തന്നെയാണ്. മുൻകാലങ്ങളിൽ എഡിറ്റർക്ക് ഇക്കാര്യങ്ങളിൽ വലിയ പങ്കുണ്ടായിരുന്നു. ഇപ്പോൾ അയയ്ക്കുന്നത് നേരിട്ട് പ്രസിദ്ധീകരിക്കുന്ന കാലമാണ്. തന്നെ സന്തോഷിപ്പിക്കുന്നത് മാത്രമേ പ്രസിദ്ധീകരിക്കാൻ നൽകാറുള്ളൂ. പൊതുവേ എഴുത്തുകാർക്ക് സ്തുതിയാണ് ഇഷ്ടം. വിമർശനത്തെ എപ്പോഴും സ്വാഗതം ചെയ്യുക എന്നതാണ് തന്‍റെ രീതി. കേരളത്തിൽ എല്ലാ മനുഷ്യരും നോവലിസ്റ്റുകളാവുന്ന ഒരു സർഗ പ്രപഞ്ചം എത്ര ജനാധിപത്യപരമായിരിക്കുമെന്ന് ആലോചിച്ചുനോക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരെയും വായിക്കാൻ നിർബന്ധിക്കരുതെന്നും സന്തോഷ്‌കുമാർ ആവശ്യപ്പെട്ടു.

    വയലാർ അവാർഡ് കിട്ടിയത് കൊണ്ട് ‘തപോമയിയുടെ അച്ഛൻ’ എല്ലാവരും വായിക്കണമെന്നില്ല. എല്ലാം സ്വയം അറിഞ്ഞും അനുഭവിച്ചും എഴുതണമെന്ന് വന്നാൽ ആത്മകഥ മാത്രമേ എഴുതാൻ കഴിയൂ. ഗവേഷണത്തിന്‍റെയും അധ്വാനത്തിന്‍റെയും ഫലമായിട്ടാണ് ഒരു നോവൽ പിറക്കുന്നത്. നോവൽ സിദ്ധിയുടെ മാത്രം കലയല്ല. എന്നാൽ, പാണ്ഡിത്യം കൂടുതലായാൽ നോവൽ തകർന്ന് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    നോവലുകളിൽ ബോധപൂർവം തത്വചിന്ത കൊണ്ടുവരാൻ ശ്രമിക്കാറില്ല. സ്വാഭാവികമായ ദാർശനികത മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    book festival e santhosh kumar sharjah book fest UAE
    Latest News
    വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ഗാസയില്‍ വംശഹത്യ തുടരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
    28/11/2025
    റിയാദ് മെട്രോക്ക് ഗിന്നസ് റെക്കോര്‍ഡ്
    27/11/2025
    വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ചു; ആറു പേര്‍ക്കെതിരെ നിയമ നടപടി
    27/11/2025
    മസാജ് സെന്ററില്‍ അനാശാസ്യം; പ്രവാസി അറസ്റ്റില്‍
    27/11/2025
    ഫിഫ ലോകകപ്പ് 2026: ഇതുവരെ വിറ്റത് 20 ലക്ഷം ടിക്കറ്റുകൾ, ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം ഡിസംബർ 11-ന്
    27/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version