മക്ക – ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ രണ്ടു സ്വദേശി യുവാക്കള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അവര്‍ക്കു നേരെ നിറയൊഴിക്കുകയും ബോംബുകള്‍ നിര്‍മിച്ച് കൈവശം വെക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുകയും ചെയ്ത അബ്ദുറഹീം ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ഖര്‍മാനി, തുര്‍ക്കി ബിന്‍ ഹിലാല്‍ ബിന്‍ സിന്ദ് അല്‍മുതൈരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group