ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323 പേര്‍ വിമാന മാര്‍ഗവും 65,228 പേര്‍ കര മാര്‍ഗവും 5,093 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്.
വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ തട്ടിപ്പ് പരസ്യം നടത്തി സുരക്ഷാ വകുപ്പുകളുടെ പിടിയിലായ രണ്ട് വിദേശികൾക്ക് പ്രത്യേക കോടതി 16 മാസം വീതം തടവുശിക്ഷ വിധിച്ചു.