ബുറൈദ: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
പ്രതികൾ ഭീകര സംഘത്തിന്റെ നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്തു, സൈനിക താവളത്തിലെ ഉദ്യോഗസ്ഥർക്കെതിരെ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു, താവളത്തിന്റെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടേയും രഹസ്യ നിരീക്ഷണം നടത്തി, ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി, ഭീകരർക്ക് ഒളിത്താവളം ഒരുക്കി, ആക്രമണത്തിനായി ആയുധങ്ങൾ കൈവശം വച്ചു എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group