ദമാം: ദമാമിലെ ഇത്രയിൽ പുരോഗമിക്കുന്ന പത്താമത് സൗദി ഫിലിം ഫെസ്റ്റിൽ വിധി കർത്താവായി മലയാളി ചലച്ചിത്ര പ്രവർത്തകൻ. ഡോക്യുമെന്‍ററി വിഭാഗത്തില്‍ വിധികര്‍ത്താക്കളില്‍ ഒരാളായി മലയാളിയായ ചലച്ചിത്ര നിരൂപകന്‍ വി കെ ജോസഫിനെയാണ് സംഘാടകർ ഉൾപ്പെടുത്തിയത്. മറ്റെല്ലാ വിധികർത്താക്കളിൽ ഏറെയും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ചലച്ചിത്ര മേള വർണാഭമായ പരിപാടിയോടെ ദമാം കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചര്‍ സെന്ററിൽ മുന്നേറുകയാണ്. ഈ മാസം 9 വരെയാണ് ചലച്ചിത്രോത്സവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30 നു അറേബ്യന്‍ സിനിമാ ലോകത്തെ ഉജ്ജ്വല പ്രതിഭകളും വ്യക്തിത്വങ്ങളും സംബന്ധിച്ച പ്രൌഡമായ ചടങ്ങില്‍ സൌദിയുടെ ഗതകാല ചരിത്ര സ്മരണ കളും വര്‍ത്തമാന കാലത്തിന്‍റെ ചരിത്ര നേട്ടങ്ങളുമായി ഇഴചേര്‍ത്തു അതിഥികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചാണ് ചലച്ചിത്രോത്സവത്തിന് തുടക്കമിട്ടത്. സൗദി ദേശീയ ഗാനത്തിന് ശേഷം കഴിഞ്ഞ പത്തു വര്‍ഷത്തെ ചലച്ചിത്ര മേളയുടെ ചരിത്ര നിമിഷങ്ങള്‍ ചിട്ടപ്പെടുത്തിയ ഹ്രസ്വ ചിത്രവും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
സൗദി സിനിമാ ബോര്‍ഡ് ചെയര്‍മാന്‍ ഹന്ന അല്‍ ഒമൈര്‍ ആമുഖ പ്രഭാഷണം നടത്തി. സൗദിയിലെ പ്രശസ്ത കൊറിയോഗ്രാഫി സംഘം അണിയിച്ചൊരുക്കിയ സംഗീത പരിപാടിയില്‍ നൃത്തചുവടുകള്‍ കാഴ്ച്ചയുടെ വസന്തം വിരിയിക്കുകയായിരുന്നു.
സൗദി സാംസ്ക്കാരിക മന്ത്രാലയത്തിനു കീഴില്‍ സിനിമാ സൊസൈറ്റി സംഘടിപ്പിക്കുന്ന സൗദി ചലച്ചിത്ര മേളയുടെ പത്താമത് എഡിഷനില്‍ തിരക്കഥ, ഡോക്യുമെന്‍ററി, നിര്‍മ്മാണം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി എഴുപത്തി ആറു ചലച്ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ നിന്നും മുപ്പത്തി ആറു അവാര്‍ഡുകള്‍ ആണ് മേളയില്‍ വിതരണം ചെയ്യുക. സൗദി സംവിധായകന്‍ ഇബ്രാഹിം തയ്യാറാക്കിയ അണ്ടര്‍ ഗ്രൌണ്ട് എന്ന ഡോക്യുമെന്‍ററി പ്രധാന സ്ക്രീനില്‍ അവതരിപ്പിച്ചാണ് ചലച്ചിത്ര മേളക്ക് തുടക്കമിട്ടത്. ഫിലിം ഫെസ്റിനോടനുബന്ധിച്ചു വിവിധ സെഷനുകളില്‍ സെമിനാറുകളും ശില്‍പ്പ ശാലകളും സംഘടിപ്പിക്കുന്നുണ്ട്. ഉച്ചക്ക് രണ്ടു മണിമുതല്‍ രാത്രി പതിനൊന്നു മണിവരെയാണ് പ്രദര്‍ശനങ്ങള്‍.