Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 12
    Breaking:
    • ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
    • ഖത്തറിലെ ഇസ്റായിൽ ആക്രമണം; ബന്ദികളുടെ ജീവന്‍ ഇസ്രായില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി
    • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ;യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പി എം എ സലാം
    • ഏഷ്യ കപ്പ് : ഹോങ്കോങിനെ തകർത്തു ബംഗ്ലാ കടുവകൾ, ഇന്ന് ഒമാൻ പാകിസ്ഥാനിന് എതിരെ
    • പരിസ്ഥിതി മലിനീകരണം: പ്രവാസി അറസ്റ്റില്‍, സൂക്ഷിച്ചില്ലേൽ പിടി വീഴും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തറിലെ ഇസ്റായിൽ ആക്രമണം; ബന്ദികളുടെ ജീവന്‍ ഇസ്രായില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

    ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനും ബന്ദികളുടെ മോചനം ഉറപ്പാക്കാനും ശ്രമങ്ങൾ തുടരുമെന്നും ഖത്തര്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/09/2025 Qatar Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഇസ്രായില്‍ ഗാസയിലുള്ള ബന്ദികളുടെ ജീവന്‍ ശ്രദ്ധിക്കുന്നില്ലെന്ന്, ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. ഇസ്രായില്‍ ആക്രമണം വിശകലനം ചെയ്യാന്‍ ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി അടിയന്തിര യോഗത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കന്‍ നിര്‍ദേശത്തോടുള്ള പ്രതികരണം ചര്‍ച്ച ചെയ്യുന്നതിനിടെ ദോഹയിലെ ഹമാസ് പ്രതിനിധി സംഘത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ശൈഖ് അല്‍ഥാനി വ്യക്തമാക്കി.

    ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക് പ്രാദേശികമായും അന്തര്‍ദേശീയമായും വിലമതിക്കപ്പെടുന്നു. ഈജിപ്തുമായും അമേരിക്കയുമായുമുള്ള പങ്കാളിത്തത്തോടെ ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ 148 ഇസ്രായിലി വിദേശ ബന്ദികളെയും നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കാനും സഹായിച്ചു. ഇസ്രായില്‍ നടത്തിയ ആക്രമണം വഞ്ചനാപരമാണെന്ന് കുറ്റപ്പെടുത്തിയ ശൈഖ് അല്‍ഥാനി ഇത് പ്രാദേശിക, ആഗോള സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ‘ഇസ്രായില്‍ ഭരിക്കുന്ന തീവ്രവാദികള്‍ ബന്ദികളുടെ ജീവനെ കുറിച്ച് ശ്രദ്ധിക്കുന്നില്ല. അല്ലെങ്കില്‍, വെടിനിര്‍ത്തല്‍ വിശകലനം ചെയ്യാനായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എങ്ങിനെ ആക്രമണം നടത്തും’ – ശൈഖ് അല്‍ഥാനി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹമാസ് ചര്‍ച്ചാ പ്രതിനിധി സംഘം യോഗം ചേര്‍ന്ന സ്ഥലം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങളും അവരുടെ കുടുംബങ്ങളും താമസിക്കുന്ന ദോഹയിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് വ്യോമാക്രമണം നടന്നത്. യു.എസിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹമാസ് പ്രതിനിധി സംഘം യോഗം ചേര്‍ന്നപ്പോഴാണ് മിസൈലുകള്‍ പതിച്ചത്. ഈ ആക്രമണം ഖത്തറിനെതിരെ മാത്രമല്ല, സമാധാനത്തിനായി പരിശ്രമിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെയാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനും ബന്ദികളുടെ മോചനം ഉറപ്പാക്കാനും ഖത്തര്‍ ശ്രമങ്ങള്‍ തുടരും. യുദ്ധത്തിനല്ല, സമാധാനത്തിനാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നതെന്നും ശൈഖ് അൽഥാനി പറഞ്ഞു.
    എന്നാൽ ഹമാസിന് ഒരു പരിരക്ഷയും ഉണ്ടാകില്ലെന്ന് ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ ബിന്‍ ലാദനെ ഇല്ലാതാക്കിയപ്പോള്‍, വിദേശ മണ്ണില്‍ ഒരു ഭീകരന്‍ ആക്രമിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമല്ല ഉന്നയിച്ചത്. മറിച്ച്, എന്തുകൊണ്ടാണ് അദ്ദേഹത്തിന് അഭയം നല്‍കിയത് എന്നായിരുന്നു. ബിന്‍ ലാദന് ഒരു പരിരക്ഷയും ഉണ്ടായിരുന്നില്ല, ഹമാസിനും ഒരു പരിരക്ഷയും ഉണ്ടാകില്ല – ഡാനി ഡാനോണ്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel attack qatar UN Security council
    Latest News
    ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
    12/09/2025
    ഖത്തറിലെ ഇസ്റായിൽ ആക്രമണം; ബന്ദികളുടെ ജീവന്‍ ഇസ്രായില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി
    12/09/2025
    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ;യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പി എം എ സലാം
    12/09/2025
    ഏഷ്യ കപ്പ് : ഹോങ്കോങിനെ തകർത്തു ബംഗ്ലാ കടുവകൾ, ഇന്ന് ഒമാൻ പാകിസ്ഥാനിന് എതിരെ
    12/09/2025
    പരിസ്ഥിതി മലിനീകരണം: പ്രവാസി അറസ്റ്റില്‍, സൂക്ഷിച്ചില്ലേൽ പിടി വീഴും
    12/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version