ഭുവനേശ്വർ– നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകനെ കെട്ടിയിട്ട് മർദിച്ചു. ഒഡിഷയിലെ ബോലാൻഗിർ ഗ്രാമത്തിലാണ് സംഭവം.
സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പ്രതികൾ മാധ്യമ പ്രവർത്തകനെ തടഞ്ഞ് വെക്കുകയും, ശേഷം അദ്ദേഹത്തിൻറെ മൊബൈൽ ഫോണും മൈക്രോഫോണും ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു. അഭിനാശ് ദലായ്, ആദിത്യ ജെന, ഗുമാര നായക്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പ്രതികൾ. ഇദ്ദേഹത്തെ മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അക്രമത്തിൽ സംരക്ഷണ ഭിത്തി നിർമിക്കുന്ന കരാറുകാരൻറെ പങ്ക് അന്വേഷിച്ചു വരികയാണെന്നും, പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നും സീനിയർ പൊലീസ് ഓഫീസർ അഭിലാഷ്.ജി പറഞ്ഞു.