Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 17
    Breaking:
    • ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം
    • യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; മുന്‍ എം.പിക്ക് തടവ് ശിക്ഷ
    • 50 ഫുട്‌ബോള്‍ കഥകള്‍’ പ്രകാശിതമായി
    • നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    ആ 40 വിദ്യാർത്ഥികൾ എവിടെ, ഉത്തരമില്ലാത്ത ചോദ്യം| Story Of The Day| Sep: 26

    " ആ വിദ്യാർത്ഥികൾ എവിടെ?." അവർക്ക് എന്താണ് സംഭവിച്ചത്? എന്ന ചോദ്യങ്ങൾ ബാക്കി നിൽക്കെ, ഉത്തരം തേടി പോയ അന്വേഷണ ഉദ്യോഗസ്ഥർ ചെന്നെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/09/2025 Story of the day Crime History Polititcs September 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിദ്യാർത്ഥികളെ കാണാതായതിനെ തുടർന്ന് നടന്ന പ്രക്ഷോഭങ്ങളിലൊന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    2014 സെപ്റ്റംബർ 26, മെക്സിക്കോയിലെ അയോത്സിനാപ്പ അധ്യാപക കോളേജിലെ ( Ayotzinapa Teachers’ College) 43 വിദ്യാർത്ഥികൾ ഒരു പ്രതിഷേധ പരിപാടിക്ക് പോകുന്നു. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇഗ്വാല എന്ന നഗരത്തിൽ വച്ച് 43 പേരെയും കാണാതായി.

    ഇന്ന്, 11 വർഷങ്ങൾക്കിപ്പുറവും . ” ആ വിദ്യാർത്ഥികൾ എവിടെ?.” അവർക്ക് എന്താണ് സംഭവിച്ചത്? എന്ന ചോദ്യങ്ങൾ ബാക്കി നിൽക്കെ, ഉത്തരം തേടി പോയ അന്വേഷണ ഉദ്യോഗസ്ഥർ ചെന്നെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1968ൽ ഒക്ടോബർ രണ്ടിന് ഗവൺമെന്റിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ നൂറിലധികം വിദ്യാർത്ഥികളെ സൈന്യം വെടിവെച്ചുകൊന്നു. അതിൽ പിന്നീട് എല്ലാവർഷവും കൂട്ടക്കൊലയുടെ അനുസ്മരണ ദിവസമായി വിദ്യാർത്ഥികൾ മെക്സിക്കോ സിറ്റിയിൽ ഒത്തുകൂടാറുണ്ട്.

    അതിൽ ഒരു പ്രധാന കോളേജ് ആയിരുന്നു 1926ൽ ഗുറെറോയിൽ സ്ഥാപിതമായ Ayotzinapa Teachers’college. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട വിദ്യാർഥികളെ പരിശീലിപ്പിച്ച് അധ്യാപകരാക്കുന്നതിൽ രാജ്യത്തെ നിർണായക പങ്കുവഹിക്കുന്ന ഒരു കോളേജായിരുന്നു ഇവർ. ഗവൺമെന്റിനെതിരെയുള്ള പല പ്രതിഷേധങ്ങളിലും ഈ കോളജിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.

    അങ്ങനെ വിദ്യാർത്ഥി കൂട്ടക്കൊലയുടെ 46 അനുസ്മരണ വാർഷികമായി ഒത്തുചേരാൻ 2014 സെപ്റ്റംബർ 26ന് കോളജിലെ 43 വിദ്യാർത്ഥികൾ ഗുറെറോയിൽ നിന്നു മെക്സിക്കോ സിറ്റിയിലേക്ക് പുറപ്പെടുന്നു. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സാധാരണ കാണുന്നതുപോലെ ബസ്സുകൾ പിടിച്ചെടുത്ത് അതിലായിരുന്നു ഇവർ ഗുറെറോയിൽ നിന്നു മെക്സിക്കോ സിറ്റിയിലേക്ക് പുറപ്പെട്ടത്.

    എന്നാൽ ആ ദിവസം തന്നെ ഇഗ്വാല മേയറായ ജോസ് ലൂയിസ് അബാർകാ വെലാസ്‌ക്വസും ഭാര്യയും പങ്കെടുക്കുന്ന ഒരു രാഷ്ട്രീയ പരിപാടിയും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഈ വിദ്യാർത്ഥികൾ ഈ രാഷ്ട്രീയ പരിപാടിക്ക് തടസ്സമാകുമെന്ന് കരുതി ഇദ്ദേഹം പോലീസിനോട് അവരെ തടയാൻ നിർദ്ദേശിക്കുന്നു.

    തുടർന്ന് ഇഗ്വാല നഗരത്തിൽ വച്ച് 43 വിദ്യാർത്ഥികൾ സഞ്ചരിച്ച ആ ബസ് തടഞ്‌ അവരെ കസ്റ്റഡിയിൽ എടുത്തു. പക്ഷെ പിന്നീട് ആ 43 വിദ്യാർത്ഥികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അവരെങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല.

    പിന്നീട് മെക്സിക്കോ മുഴുവൻ വേർ ഈസ് 43 ( where is 43) എന്ന പ്രക്ഷോഭവുമായി വിദ്യാർത്ഥികളും ആക്റ്റീവിസ്റ്റുകളും സമര പോരാട്ടവുമായി രംഗത്തിറങ്ങി. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും, ഐക്യരാഷ്ട്രസഭയും വരെ മെക്സിക്കോ ഗവൺമെന്റിനെതിരെ ശബ്ദമുയർത്തി.

    തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച ഗവൺമെന്റ് ഇഗ്വാല മേയറിന്റെ ഇടപെടൽ കാണുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യിലിലാണ് ആ രഹസ്യം ലോകമറിയുന്നത്. ഈ വിദ്യാർത്ഥികളെയെല്ലാം കസ്റ്റഡിയിലെടുത്ത പോലീസ് ഈ വിദ്യാർത്ഥി സംഘത്തെ രാജ്യത്തെ ഏറ്റവും വലിയ കുപ്രസിദ്ധ മാഫിയ സംഘമായ ‘ഗ്വേരറോസ് യൂണിഡോസി’ന് കൈമാറിയിരുന്നു. അവർ ഇവരെ ക്രൂരമായി മർദ്ദിച്ച ശേഷം ചുട്ടുകൊന്നു എന്നും പറയപ്പെടുന്നു.

    അലക്സാണ്ടർ മോറ വെനാൻസിയോ, ജോസിവാനി ഗ്വെററോ ഡി ലാ ക്രൂസ്, ക്രിസ്റ്റിയൻ ആൽഫോൻസോ റൊഡ്രിഗസ് ടെലുംബ്രെ എന്നീ മൂന്നുപേരുടെ മൃതദേഹങ്ങൾ മാത്രമായിരുന്നു പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. അത് തെളിഞ്ഞത് ഡി എൻ എ ടെസ്റ്റിലൂടെയും. ബാക്കി 40 പേരെ കുറിച്ച് ഇന്നും അറിവില്ല, അവർക്ക് എന്ത് സംഭവിച്ചു എന്നതിനും ഉത്തരമില്ല. അത് ഇന്നും ദുരൂഹമായി തുടരുന്നു.

    സംഭവത്തെ തുടർന്ന് ജോസ് ലൂയിസ് അബാർകാ രാജിവെക്കുകയും പിന്നീട് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    mexico 43 students missing story malayalam mexico 43 students story september september 26 September History Malayalam story of the day this day history this day history malayalam
    Latest News
    ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളെ തുടച്ചു നീക്കി: സൗദി ബസ് ദുരന്തത്തിൽ മരിച്ച 18 പേർ ഒരേ കുടുംബം
    17/11/2025
    യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    17/11/2025
    വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; മുന്‍ എം.പിക്ക് തടവ് ശിക്ഷ
    17/11/2025
    50 ഫുട്‌ബോള്‍ കഥകള്‍’ പ്രകാശിതമായി
    17/11/2025
    നമസ്കാരത്തിന് എത്തിയവരെ തടഞ്ഞു; നാല് സ്ത്രീകളടക്കം ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
    17/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version