Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • സുവാരസിന് ഡബിൾ; ടൈഗ്രെസിനെ തകർത്ത് മിയാമി സെമിയിൽ
    • ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
    • കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
    • ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
    • അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    റിയാദില്‍ മിനി അറബ്ഉച്ചകോടി ചേരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/02/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ പദ്ധതി എങ്ങിനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ അഞ്ചു രാജ്യങ്ങളുടെ ഉച്ചകോടി റിയാദില്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫെബ്രുവരി 27 ന് കയ്റോയില്‍ അടിയന്തിര അറബ് ഉച്ചകോടി നടക്കുന്നതിന് മുമ്പായി ഫെബ്രുവരി 20 ന് സൗദി അറേബ്യയില്‍ മിനി അറബ് ഉച്ചകോടി നടക്കുമെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു. കയ്‌റോയില്‍ നടക്കുന്ന അടിയന്തിര ഉച്ചകോടിക്കു പിന്നാലെ ഒ.ഐ.സി ഉച്ചകോടി നടത്താനും ശ്രമമുണ്ട്.
    ട്രംപിന്റെ പദ്ധതിക്ക് ഈജിപ്ത് മറുപടി നല്‍കുമെന്നും സൗദി അറേബ്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അറബ് രാജ്യങ്ങള്‍ പിന്നീട് ഇത് വിശകലനം ചെയ്യുമെന്നും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് വാഷിംഗ്ടണില്‍ പറഞ്ഞു. ട്രംപിന്റെ പദ്ധതിയെ പിന്തുണക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജോര്‍ദാന്‍ രാജാവ് ഇങ്ങിനെ പറഞ്ഞത്.
    അതേസമയം, ഗാസയെ സംബന്ധിച്ച ജോര്‍ദാന്റെയും ഈജിപ്തിന്റെയും നിലപാടുകള്‍ ഒന്നാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ജോര്‍ദാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാഷിംഗ്ടണില്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ ശേഷമാണ് ഗാസ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളുടെയും നിലപാടുകളിലെ ഐക്യം ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ജോര്‍ദാന്‍ രാജാവും വ്യക്തമാക്കിയത്.
    ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കല്‍, ബന്ദികളെ മോചിപ്പിക്കുന്നത് തുടരല്‍, റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കല്‍ എന്നിവയുള്‍പ്പെടെ ഈജിപ്ഷ്യന്‍, ജോര്‍ദാന്‍ നിലപാടുകളുടെ ഐക്യം ഇരു നേതാക്കളും വ്യക്തമാക്കിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയെ സ്വന്തം രാജ്യത്തു നിന്ന് പുറത്താക്കാതെ ഗാസയില്‍ പുനര്‍നിര്‍മാണ പ്രക്രിയ ഉടന്‍ ആരംഭിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.
    ഫലസ്തീനികളുടെ കുടിയിറക്കല്‍ നിരാകരിക്കുന്ന പൊതു നിലപാട് ഇരു നേതാക്കളും സ്ഥിരീകരിച്ചതായി ജോര്‍ദാനിയന്‍ റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ശക്തമായി സഹകരിക്കാന്‍ ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു.
    ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റാനുള്ള യു.എസ് പ്രസിഡന്റിന്റെ പദ്ധതിക്കെതിരെ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും വിസമ്മതിച്ചാല്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തുമെന്ന് ട്രംപ് സൂചിപ്പിച്ചു. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഫലസ്തീനികളെ കുടിയിറക്കുന്നതിനെതിരെ ജോര്‍ദാന്റെ ഉറച്ച നിലപാട് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അബ്ദുല്ല രണ്ടാമന്‍ രാജാവ് വ്യക്തമാക്കിയിരുന്നു. ഇത് ഏകീകൃത അറബ് നിലപാടാണെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞു.
    ഈ മാസാവസാനം കയ്റോയില്‍ അടിയന്തിര അറബ് ഉച്ചകോടി നടത്തുമെന്നും ഫലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ തുടരുന്നത് ഉറപ്പാക്കി ഗാസ പുനര്‍നിര്‍മാണത്തിന് സമഗ്ര പദ്ധതി അവതരിപ്പിക്കുമെന്നും ഈജിപ്ത് അറിയിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ അടിയന്തര മന്ത്രിതല യോഗം നടത്താനുള്ള പ്രാഥമിക അനുമതിയും ഈജിപ്ത് നേടിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സുവാരസിന് ഡബിൾ; ടൈഗ്രെസിനെ തകർത്ത് മിയാമി സെമിയിൽ
    21/08/2025
    ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
    20/08/2025
    കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
    20/08/2025
    ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
    20/08/2025
    അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
    20/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version