Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    അബുദാബി ഖൽബയിൽ അപൂർവ്വ കത്തുകളുടെ പ്രദർശനം

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ01/06/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ: ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമിയും കുടുംബവും സുഹൃത്തുക്കളും പരിചയക്കാരും |തമ്മിൽ കൈമാറിയ അപൂർവ്വം കത്തുകളുടെ ശേഖരണത്തിന്റെ ആദ്യ പൊതു പ്രദർശനം ആരംഭിച്ചു.
    ഖൽബയിലെ ചരിത്രപ്രസിദ്ധമായ ബൈത്ത് ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി മ്യൂസിയത്തിൽ ഷാർജ മ്യൂസിയംസ് അതോറിറ്റിയാണ് “ലെറ്റേഴ്സ് എക്സ്ചേഞ്ച്: കറസ്പോണ്ടൻ്റ്സ് ഓഫ് ശൈഖ് സഈദ് ആൻഡ് ഫാമിലി ” എന്ന പേരിൽ ഈ പ്രദർശനം ഒരുക്കിയിട്ടുള്ളത്.

    125 വർഷം പഴക്കമുള്ള വീടായ ഈ മ്യൂസിയത്തിൽ ഖൽബയിലെ ഷാർജ ഭരണാധികാരിയുടെ ഓഫീസ് ഉപമേധാവി ഷെയ്ക്ക് ഹൈതം ബിൻ സഖർ അൽഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു.
    ഷാർജ മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ ഐഷ റാഷിദ് ദിമാസ്, അഹിയ ഖൽബ കൗൺസിൽ ചെയർമാൻ അബ്ദുള്ള ഖനിം അൽ സഅബി തുടങ്ങിയവർ സന്നിഹിതരായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൽബ ഭരണാധികാരിയായിരുന്ന ശെയ്ഖ് സഈദ് ബിൻ ഹമദ് ബിൻ മാജിദ് ബിൻ സുൽത്താൻ അൽ ഖാസിമി, മകൾ ശൈഖ ഐഷ ബിൻത് സഈദിനും ബന്ധുവായ ശൈഖ ബിൻത് സൈഫ് അൽ അബ്ദുലുവിനും അയച്ച ഹൃദയസ്പർശിയായ സന്ദേശങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    ഷെയ്ക്ക് സഈദിന്റെ മാതാവും ശൈഖ ബിൻത് സൈഫ് അൽ അബ്ദുലിയുടെ അമ്മായിയുമായ ലത്തീഫ ബിൻത് അലി ബിൻ ദർവീശ്, ചെറുമകൾ ഐശ ബിൻത് സഈദിന് അയച്ച കത്തും പ്രദർശനത്തിലുണ്ട്.

    ഈ പ്രത്യേക കത്ത് ഷാർജ പൈതൃകത്തിന്റെ മുഖമുദ്രയായ ശക്തമായ കുടുംബബന്ധങ്ങൾക്ക് ഊന്നൽ നൽകുന്നു. ഈ കത്തുകൾ അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളിൽ നിർണായ പങ്കുവഹിച്ചു. ദൃഢമായ കുടുംബബന്ധങ്ങൾ, പരസ്പര പരിചരണം, ബഹുമാനം എന്നിവയും ഇതിലൂടെ തുറന്ന് കാട്ടുന്നു. ഈ കത്തുകൾ കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങൾ ,വ്യക്തിഗത അലങ്കാര സാമഗ്രികൾ, വീട്ടുപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. പ്രദർശനം ഡിസംബർ 31 വരെ നീണ്ടുനിൽക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Letter
    Latest News
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version