Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    • അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    • റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    • സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    • ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Bomb blast
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗര്‍– പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് സുരക്ഷാ സേന തകര്‍ത്തു. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ബൈസാരന്‍ വാലിയില്‍ ഏപ്രില്‍ 22ന് നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് നടപടി. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കറിന്റെയും ആസൂത്രികരില്‍ ഒരാളായ അസിഫ് ഷെയ്ഖിന്റെയും വീടുകളാണ് സുരക്ഷാസേന സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇവരുടെ വീടുകളില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഹാഷിം മൂസ, അബു തല്‍ഹ, സുലൈമാന്‍ ഷാ എന്നിവരും ഭീകരാക്രമണ സംഘത്തിലുണ്ടായിരുന്നു.

    ആദില്‍ ഹുസൈന്‍ തോക്കര്‍ മുമ്പ് അധ്യാപകനായിരുന്നെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ബിജ്‌ബേഹാര ഗുരി സ്വദേശിയായ ആദില്‍ പി.ജി വരെ പഠിച്ച ശേഷമാണ് അധ്യാപകനായി ജോലി ചെയ്തിരുന്നു. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ആദിലിനു 2 സഹോദരന്മാരുണ്ട്. 2018ലാണ് ആദിലിനെ കാണാതാവുന്നത്. പാകിസ്ഥാനിലേക്ക് പോയെന്നായിരുന്നു വിവരം. പരിശീലനം നേടിയ ശേഷം കഴിഞ്ഞ വര്‍ഷം ആസിഫ് ഹാജി എന്ന ഭീകരനോടൊപ്പം രജൗരി, പൂഞ്ച് പ്രദേശങ്ങളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആക്രമണമായി ഈ സംഭവം കണക്കാക്കപ്പെടുന്നു. ജമ്മു-കശ്മീരിലെ ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ ആക്രമണ സാധ്യതകള്‍ക്ക് മുന്നോടിയായി കാശ്മീരില്‍ സുരക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഭീകരരെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണ്. ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ജമ്മുകശ്മീര്‍ പോലീസ്. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും പോലീസ് പുറത്തിറക്കിയ പോസ്റ്ററിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    House destroyed India against terrorism Indian army Kashmir Pahalgam terror attack
    Latest News
    ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    12/06/2025
    അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി സൗദി അറേബ്യ
    12/06/2025
    റിയാദിൽ വനിതയുടെ വാനിറ്റി ബാഗ് തട്ടിപ്പറിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമം
    12/06/2025
    സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു
    12/06/2025
    ജിദ്ദയിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടൽ: മൂന്ന് പേർ പോലീസ് പിടിയിൽ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version