തിരുവനന്തപുരം: എയര്‍ ഇന്ത്യ സമരം മൂലം യാത്ര മുടങ്ങിയതോടെ ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ യുവതി. തിരുവനന്തപുരം കരമന സ്വദേശിയായ നമ്പി രാജേഷാണ് പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാന്‍ കഴിയാതെ മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച മസ്കറ്റില്‍വച്ച് തളര്‍ന്ന് വീണതിനെത്തുടര്‍ന്നാണ് രാജേഷിനെ അവിടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാജേഷിന്റെ ഭാര്യ അമൃത ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.
അടുത്ത ദിവസം പകരം ടിക്കറ്റ് നല്‍കാമെന്ന വാക്ക് പറഞ്ഞെങ്കിലും സമരം തീരാത്തതിനാല്‍ പോകാനായില്ല. ഒടുവില്‍ യാത്ര റദ്ദാക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ രാജേഷ് മരിച്ചു.
ഭര്‍ത്താവിനെ അവസാനമായൊന്നു കാണാന്‍ കഴിയാത്തതിന്റെ തീരാദുഖത്തിലാണ് അമൃത. മസ്കറ്റില്‍ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. മക്കളായ അനികയും (യുകെജി) നമ്പി ശൈലേഷും (പ്രീ കെജി) കല്ലാട്ടുമുക്ക് ഓക്സ്ഫഡ് സ്കൂളിലെ വിദ്യാര്‍ഥികളാണ്.