തിരുവനന്തപുരം: കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഐഎഎസ് നേടി അഭിമാനമായി മാറിയ വയനാട് സ്വദേശിയായ ശ്രീധന്യ വിവാഹിതയായി. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് നടന്ന രജിസ്റ്റര്‍ കല്യാണത്തിന് വധൂവരൻമാരുടെ അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആർ.ചന്ദ് ആണ് വരൻ. ഒരു കേക്ക് മാത്രം മുറിച്ചായിരുന്നു സന്തോഷം പങ്കിട്ടത്. രജിസ്ട്രേഷൻ ഐ ജിയാണ് ശ്രീധന്യ. ആശംസയറിയിക്കാൻ ചീഫ് സെക്രട്ടറിയും ശ്രീധന്യയുടെ വീട്ടിലെത്തി. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെയാണ് ശ്രീധന്യയും ഗായകും പരിചയപ്പെട്ടത്.
സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീട്ടില്‍ വിവാഹം നടത്താമെന്ന് അറിയുന്നവര്‍ കുറവാണെന്നും ഇതുള്‍പ്പെടെ റജിസ്ട്രേഷന് വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. 1000 രൂപ അധികഫീസ് നല്കിയാല് വീട്ടില്‍ വിവാഹം നടത്താമെന്നാണു വ്യവസ്ഥ.