അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഇതിന്റെ പേരിൽ അധിക ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചകനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
ഇറാനുമായി ഒപ്പുവെച്ച പുതിയ ധാരണാപത്രം അടിസ്ഥാനപരമായി ഇറാന്റെ നിരുപാധികമായ കീഴടങ്ങലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.




